17 March 2015

വാത്സല്യത്തിന്റെ പേരില്‍

ബി സമുദായത്തോട് ഏറെ കാരുണ്യവും സ്നേഹവും ഉള്ളവരായിരുന്നു. ഉമ്മത്തിന്റെ മേല്‍ ശിക്ഷ ഇറങ്ങുന്നത് ഭയപ്പെട്ടിരുന്നു. സൂര്യഗ്രഹണം ഉണ്ടാവുന്ന സമയത്ത് നബി  ഗ്രഹണ നിസ്കാരം നിര്‍വഹിക്കുകയും അല്ലാഹുവില്‍ നിന്നുള്ള ശിക്ഷ ഭയപ്പെട്ടു കൊണ്ട് കരയുകയും ചെയ്യുമായിരുന്നു. ഇബ്നു ഉമര്‍(റ) ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി ﷺ യുടെ കാലത്ത് ഒരിക്കല്‍ സൂര്യ ഗ്രഹണം ഉണ്ടായി. അവിടുന്ന് നിസ്കാരത്തിന് നിന്നു. സുദീര്‍ഘമായ റുകൂഉം സുജൂദും ഇഅ്തിദാലും ചെയ്തു കൊണ്ടായിരുന്നു നിസ്കാരം. അവസാനത്തെ സുജൂദില്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചു: ഞാന്‍ ഈ സമൂഹത്തിലുണ്ടായിരിക്കെ അവരെ ശിക്ഷിക്കില്ല എന്ന് നീ എന്നോട് വാഗ്ദത്തം ചെയ്തിട്ടില്ലേ? അവര്‍ ഇസ്തിഗ്ഫാര്‍ (പാപമോചനം) തേടിക്കൊണ്ടിരിക്കെ അവരെ ശിക്ഷിക്കുകയില്ലെന്ന് നീ പറഞ്ഞിരിക്കുന്നല്ലോ. നബി നിസ്കാരത്തില്‍ നിന്നും വിരമിക്കുമ്പോഴേക്കും ഗ്രഹണം പൂര്‍ണ്ണമായും തെളിഞ്ഞിരുന്നു.

صلي الله علي محمد .صلي الله عليه وسلم

15 March 2015

മിമ്പറിന്റെ തേങ്ങല്‍

സ്ജിദുന്നബവിയുടെ നിര്‍മ്മാണം പൂര്‍ത്തിയായ സമയം. ഒരു അന്‍സാരി വനിത നബി യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്‍കി . അടുത്ത ജുമുഅ ദിവസം നബി  പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബി ﷺ യുടെ തിരു പാദസ്പര്‍ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബി ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്‍ത്ത്‌ പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്‍ക്കേ നബി  ഖുതുബ തുടര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

14 March 2015

തിരു നബി ﷺ യുടെ അദ്ഭുത വിശേഷങ്ങള്‍

മാനവ ചരിത്രത്തില്‍ പൂര്‍ണ്ണതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി. ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍ നബിയെക്കുറിച്ച് ഒട്ടനവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടുത്തെ വ്യക്തിത്വം അവരെ ആശ്ചര്യഭരിതരാക്കി. എന്നാല്‍ പ്രവാചകര്‍യുടെ ആധ്യാത്മികവും അഭൗതികവുമായ വ്യക്തിത്വത്തിന്റെ ദാര്ശിനിക തലങ്ങള്‍ നാം ഗ്രഹിക്കേണ്ടതുണ്ട്. പ്രകൃതി നിയമങ്ങള്‍ക്കതീതമായി നബിയിലൂടെ വെളിപ്പെട്ട അത്യദ്ഭുതങ്ങളുടെ ഏതാനും പാഠങ്ങള്‍

മന്ത്രിച്ച് മുറിവ് സുഖപ്പെടുത്തി
യസീദ് ബ്നു ഉബൈദ്(റ) പറയുന്നു: ഞാന്‍ സലമയുടെ കണങ്കാലില്‍ വെട്ട് കൊണ്ടതിന്റെ അടയാളം കണ്ടപ്പോള്‍ അതിനെപറ്റി ചോദിക്കുകയുണ്ടായി. അപ്പോള്‍ സലമ(റ) പറഞ്ഞു: ഇത് ഖൈബര്‍ യുദ്ധ വേളയില്‍ സംഭവിച്ചതാണ്. ആ സന്ദര്ഭ്ത്തില്‍ ജനങ്ങള്‍ വിളിച്ച് പറഞ്ഞു: സലമ (റ)ക്ക് മുറിവ് സംഭവിച്ചിരിക്കുന്നു. അങ്ങിനെ ഞാന്‍ നബിയുടെ അരികിലേക്ക് ചെന്നു. തിരുമേനി അതില്‍ മൂന്ന് പ്രാവശ്യം ഊതി. അതിന് ശേഷം ഈ സമയം വരെ എനിക്ക് അതിന്റെ ഭാഗമായി ഒരസുഖവും ഉണ്ടായിട്ടില്ല.

മഴ വര്‍ഷിപ്പിച്ചു
തബൂക്കിലേക്കുള്ള യാത്രയിലാണ് നബി യും സ്വഹാബത്തും. കടുത്ത ക്ഷാമ പ്രദേശങ്ങള്‍ താണ്ടിയാണ് യാത്ര. സ്വഹാബത്ത് ദാഹിച്ചവശരായി. വെള്ളമില്ലാതെ ഇനി ഒരടി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ അബൂബക്കര്‍ (റ) നബി യോട് പരാതി ബോധിപ്പിച്ചു. നബി കരങ്ങളുയര്ത്തി ആകാശത്തേക്ക് മിഴികളര്പ്പി ച്ച് പ്രാര്ത്ഥനാ നിരതരായി. തെളിഞ്ഞ മാനം കാര്മേിഘങ്ങളാല്‍ കറുത്തു. ശക്തമായ മഴ! അവരുടെ ജല സംഭരണികള്‍ നിറഞ്ഞു കവിഞ്ഞു. സ്വഹാബത്തിന്റെ ആവശ്യം പൂര്ത്തിനയായപ്പോള്‍ മഴ നിലക്കുകയും ചെയ്തു.

കല്ല് സലാം പറഞ്ഞു
അബൂദര്റുാല്‍ ഗിഫാരി(റ) ഉദ്ധരിക്കുന്നു. സ്വഹാബത്തിനൊപ്പം നബി സദസ്സില്‍ ഇരിക്കുമ്പോള്‍ കയ്യിലിരുന്ന ചരല്‍ കല്ലുകള്‍ നബിക്ക് സലാം പറയുന്നത് ഞങ്ങള്‍ കേട്ടു. ആ കല്ല് നബി അബൂബക്കര്‍(റ)ന് കൊടുത്തു. അപ്പോഴും അത് തസ്ബീഹ് ചൊല്ലി.

മിമ്പറിന്റെ തേങ്ങല്‍
മസ്ജിദുന്നബവിയുടെ നിര്മ്മാറണം പൂര്ത്തിനയായ സമയം. ഒരു അന്സാ്രി വനിത നബി യെ സമീപിച്ച് കൊണ്ട് പറഞ്ഞു: ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഞാന്‍ ഉണ്ടാക്കിത്തരട്ടേ.. എന്റെ മകന്‍ നല്ലൊരു ആശാരിയാണ്. നബിﷺ  സമ്മതം നല്കി . അടുത്ത ജുമുഅ ദിവസം നബി പുതിയ മിമ്പറില്‍ കയറി ഖുതുബ നിര്വിഹിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു തേങ്ങല്‍. നബിയുടെ തിരു പാദസ്പര്ശം തനിക്കന്യമാകുന്നു എന്നറിഞ്ഞ ആദ്യത്തെ മിമ്പറായ ഈന്തപ്പനക്കഷ്ണമായിരുന്നു ആ കരഞ്ഞത്. ഒടുവില്‍ നബി ഇറങ്ങി വന്ന് അതിനെ ആശ്വസിപ്പിച്ചു. മാറോട് ചേര്ത്ത്ത പിടിച്ചു. അതോടെ ഈന്തപ്പന കരച്ചിലടക്കി. ജനം വിസ്മയം പൂണ്ടു നില്ക്കേ നബി ഖുതുബ തുടര്ന്നു .

ഉറവയൊഴുകുന്ന കൈവിരല്‍
ഹുദൈബിയ്യ സന്ധിയുടെ ദിവസം. നബി വുളൂഅ് ചെയ്ത്കൊണ്ടിരിക്കുകയാണ്. ആ സമയം ജനങ്ങള്‍ മുഴുവനും അങ്ങോട്ട് വന്നു. നബി ചോദിച്ചു. “നിങ്ങള്ക്കെയന്തു വേണം’. അംഗ ശുദ്ധി വരുത്താനും ദാഹമകറ്റാനും അങ്ങയുടെ അടുത്തുള്ള വെള്ളമല്ലാതെ ഞങ്ങള്ക്ക്ു മറ്റൊന്നുമില്ല നബിയേഅവര്‍ പറഞ്ഞു. അനുയായികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ നബി ഉടനെ തന്റെ വെള്ളപ്പാത്രത്തില്‍ കൈ വെച്ചു. അവിടുത്തെ വിരലുകളില്‍ നിന്ന് അരുവി സമാനം ഉറവ പൊട്ടാന്‍ തുടങ്ങി. ജനങ്ങള്‍ എല്ലാവരും കുടിക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്തു: സാലിം(റ) പറയുന്നു. ഞാന്‍ ജാബിര്‍ (റ) വിനോട് ചോദിച്ചു. നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു.? അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഒരു ലക്ഷം പേരുണ്ടെങ്കിലും ഞങ്ങള്ക്കിത് മതിയാകുമായിരുന്നു. ഞങ്ങള്‍ അപ്പോള്‍ ആയിരത്തി അഞ്ഞൂറ് പേരുണ്ടായിരുന്നു.

ഭക്ഷണം വര്‍ദ്ധിക്കുന്നു 
ഒരിക്കല്‍ ഉമ്മു സുലൈം(റ) അല്പ്പം ആട്ടിന്‍ നെയ്യ് അടിമസ്ത്രീയായ റബീബ മുഖേന നബിക്ക് കൊടുത്തയച്ചു. സസന്തോഷം നബി അത് സ്വീകരിക്കുകയും പാത്രം ഒഴിവാക്കിക്കൊടുക്കുകയും ചെയ്തു. വീട്ടിലെത്തിയ റബീബ പാത്രം ഒരിടത്ത് തൂക്കിയിട്ടു. പുറത്ത് പോയി തിരിച്ച് വന്ന ഉമ്മു സുലൈം പാത്രത്തില്‍ നിന്നും ഇറ്റി വീഴുന്ന നെയ്യ് കണ്ട് അടിമ സ്ത്രീയോട് ചോദിച്ചു. റബീബാ… ഈ നെയ്യ് നബിക്ക് നല്കാന്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ? അവര്‍ പറഞ്ഞു. ഞാനത് നബിക്ക് നല്കിയതാണല്ലോ. സംശയമുണ്ടെങ്കില്‍ നബിയോട് ചോദിച്ച് നോക്കൂ. ഉമ്മു സുലൈം നബിയോട് കാര്യമന്വേഷിച്ചു. റബീബ നെയ്യ് കൊണ്ട് വന്ന വിവരം പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ ഉമ്മുസുലൈം ചോദിച്ചു. അവിടുന്ന് തിരിച്ചയച്ച പാത്രത്തില്‍ നിന്ന് ഇപ്പോഴും നെയ്യ് കവിഞ്ഞൊഴുകുകയാണല്ലോ. നബി പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ സഹായിച്ചതിന് പ്രതിഫലമായി നിന്നെ അവനും തിരിച്ച് സഹായിക്കുന്നതില്‍ നീ അത്ഭുതപ്പെടുന്നുവോ?

പ്രവചനം പുലരുന്നു
ഒരു ദിവസം നബി ഹുസൈന്‍(റ)നെ ലാളിച്ച്കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് അവിടുന്ന് കണ്ണുനീര്‍ വാര്ക്കാ ന്‍ തുടങ്ങി. ഇത് കണ്ട് ഹുസൈന്‍(റ)ന്റെ പോറ്റുമ്മയായ ഉമ്മുല്‍ ഫള്ല് ചോദിച്ചു. പ്രവാചകരേ, അവിടത്തേക്ക് എന്തു പറ്റി? എന്തിനാണ് കരയുന്നത്? നബി മറുപടി പറഞ്ഞു: എന്റെ സമുദായം എന്റെ ഈ മകനെ വധിക്കുമെന്ന് ജിബ്രീല്‍(അ) വന്ന് എന്നോട് പറഞ്ഞു. ഹിജ്റ 61ആം വര്ഷം മുഹര്റം 10-ന് ഏതൊരു സംഭവത്തെക്കുറിച്ചാണോ നബി കണ്ണീര്‍ തൂകിക്കൊണ്ട് പ്രസ്താവിച്ചത് അത് സംഭവിച്ചു. കര്ബില പോര്ക്കളത്തില്‍ വെച്ച് യസീദിന്റെ സൈന്യം ഹുസൈന്‍(റ)നെ വധിച്ചുകളഞ്ഞു.

മറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി
നബിയുടെ പിതൃവ്യനായ അബ്ബാസ് (റ) ഹാശിം കുടുംബത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ആദ്യ കാലത്ത് നബി യില്‍ ആത്മാര്ത്ഥ്മായി വിശ്വസിച്ചിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ ശത്രു പക്ഷത്തോടൊപ്പമായിരുന്നു. ബദ്ര്‍ യുദ്ധ വേളയില്‍ മനോ വൈമുഖ്യത്തോടുകൂടെ തന്നെ അവരോടൊപ്പം പുറപ്പെടേണ്ടി വന്നു. ഒടുവില്‍ ബദ്ര്‍ യുദ്ധം വിജയിച്ച മുസ്‌ലിംകള്‍ ശത്രുക്കളില്‍ പലരേയും ബന്ധികളാക്കി. കൂട്ടത്തില്‍ അബ്ബാസ് (റ)വും സഹോദരന്‍ അഖീലുമുണ്ടായിരുന്നു. തന്റെ പിതൃവ്യനോട് നബി അദ്ദേഹത്തിന്റെയും സഹോദരന്റെയും മോചന ദ്രവ്യം ആവശ്യപ്പെട്ടു. ഞങ്ങള്‍ നിര്ബന്ധിതരായിട്ടാണ് ഈ യുദ്ധത്തില്‍ വന്നിട്ടുള്ളത് എന്നിരിക്കേ ഞങ്ങളെന്തിനാണ് പ്രതിഫലം നല്കുനന്നത് അബ്ബാസ്(റ) ചോദിച്ചു. ബാഹ്യത്തില്‍ നമ്മള്‍ ശത്രുക്കളാണ് എന്നായിരുന്നു നബിയുടെ മറുപടി. മോചന ദ്രവ്യം വാങ്ങിയ ശേഷം അബ്ബാസ്(റ) പറഞ്ഞു: താങ്കള്‍ എന്നെ ഖുറൈശികളില്‍ എന്നെന്നേക്കും ഒരു ദരിദ്രനാക്കിത്തീര്ത്തു . ഉടനെ നബി ചോദിച്ചു: താങ്കളെങ്ങനെയാണ് ദരിദ്രനാവുക? പത്നിയായ ഉമ്മുല്‍ ഫള്ലിന്റെ അടുത്ത് കുറേ ധനം കൊടുത്തേല്പ്പിച്ച് ഞാന്‍ മരിക്കുകയാണെങ്കില്‍ നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാന്‍ പോകുന്നത് എന്ന് പറഞ്ഞുകൊണ്ടല്ലേ താങ്കള്‍ പോന്നിട്ടുള്ളത്? അബ്ബാസ്(റ) അത്ഭുതത്തോടെ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം. എന്റെ ഭാര്യയും ഞാനുമല്ലാതെ ആരുമറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് താങ്കള്‍ വെളിപ്പെടുത്തിയത്.’

കാഴ്ചക്ക് തടസ്സം
സൂറതുല്‍ മസദ് ഇറങ്ങിയ സമയം. അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ വലിയ പാറക്കല്ലുമായി നബി യുടെ അടുത്തേക്ക് വന്നു. നബിയും അബൂബക്കര്‍(റ)വും കഅ്ബക്കരികില്‍ ഇരിക്കുകയാണ്. അബൂബക്കര്‍ (റ) നോട് അവള്‍ ചോദിച്ചു: എവിടെ നിന്റെ കൂട്ടുകാരന്‍? അവന്‍ എന്നെയും എന്റെ പ്രിയതമനേയും അധിക്ഷേപിക്കുന്നുണ്ടെന്ന് ഞാന്‍ കേട്ടു. അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഈ കല്ല്കൊണ്ട് ഞാന്‍ കഥ കഴിക്കും. പക്ഷേ അബൂബക്കര്‍ (റ)ന്റെ അടുത്ത് ഇരിക്കുന്ന നബി(സ)യെ കാണാന്‍ അവള്ക്ക് സാധിച്ചില്ല. അവളുടെ കാഴ്ചക്കു മുമ്പില്‍ നബി(സ്വ)യെ കാണാത്ത വിധം ഒരു തടസ്സം വന്നതായിരുന്നു കാരണം.

ഭ്രാന്ത് സുഖപ്പെടുന്നു 
ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭ്രാന്തനായ കുട്ടിയെയും കൊണ്ട് നബിയുടെ അരികില്‍ വന്നു. അവര്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ ഈ മകന് ഭ്രാന്താണ്. അവന്‍ പലപ്പോഴും ഭ്രാന്തിളകി അക്രമം കാണിക്കുന്നുണ്ട്. ഉടനെ നബി കുട്ടിയുടെ നെഞ്ച് തടവി കുട്ടിക്ക് വേണ്ടി പ്രാര്ത്ഥി ച്ചു. കുട്ടി ഉടന്‍ ഛര്ദ്ദി്ച്ചു. കറുത്ത നായ്കുട്ടിയെപ്പോലുള്ള ഒരു വസ്തു ഛര്ദ്ദി യിലൂടെ പറത്തേക്ക് വന്നു. ഭ്രാന്ത് ഭേദമായി. 

തീ പൊള്ളല്‍ സുഖപ്പെടുത്തി 
മുഹമ്മദ് ബ്നു ഹാത്തിബ് (റ) വിവരിക്കുന്നു. എന്റെ മാതാവ് ഉമ്മുജമീല്‍ ബീവി (റ) എന്നോടൊരിക്കല്‍ പറഞ്ഞു: എത്യോപ്യയില്‍ നിന്നും ഞാന്‍ നിന്നെയും കൂട്ടി മദീനാ ശരീഫിലേക്ക് പുറപ്പെട്ടു. വഴിയില്‍ ഭക്ഷണം പാകം ചെയ്യാനായി ഒരിടത്ത് തമ്പടിച്ചു. ഞാന്‍ പുറത്ത് പോയ സമയം നിന്റെ ശരീരത്തില്‍ തീപൊള്ളലേറ്റു. നിന്നെയും താങ്ങി ഞാന്‍ നബിയുടെ സന്നിധിയിലേക്കോടി. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരേ, ഇത് മുഹമ്മദ് ബിന്‍ ഹാത്വിബാണ്. തങ്ങളെക്കൊണ്ട് നാമകരണം നടത്തിയ മകനാണിത്. ഇത് പറഞ്ഞയുടനെ നബി നിന്റെ തലയില്‍ തടവി ബറകത്തിന് വേണ്ടി പ്രാര്ത്ഥിമക്കുകയും നിന്റെ വായിലും കരങ്ങളിലും ഉമിനീര്‍ പുരട്ടുകയും ഒരു രോഗവും അവശേഷിക്കാതെ സുഖപ്പെടുത്തിക്കൊടുക്കണമെന്ന് പ്രാര്ത്ഥിംക്കുകയും ചെയ്തു. പൊള്ളല്‍ പൂര്ണളമായി സുഖപ്പെട്ട ശേഷമാണ് ഞാന്‍ തിരു സന്നിധിയില്‍ നിന്നും തിരിച്ച് പോന്നത്. 

മലക്കുകള്‍ സഹായിക്കുന്നു 
ആഇശാ (റ) പറയുന്നു: നബി ഖന്തഖ് യുദ്ധം കഴിഞ്ഞ് മടങ്ങി വരികയും ആയുധം എടുത്തുവെച്ച് കുളിക്കുകയും ചെയ്തു. അപ്പോള്‍ നബിയുടെ അരികില്‍ ജിബ്രീല്‍(അ) വന്ന് പറഞ്ഞു: നബിയേ, അവിടുന്ന് ആയുധം വെച്ചുവോ? അല്ലാഹു സത്യം. ഞങ്ങള്‍ ആയുധം വെച്ചിട്ടില്ല. നിങ്ങള്‍ അവരിലേക്ക് പുറപ്പെടുക. നബി ചോദിച്ചു എവിടേക്ക്? ബനൂഖുറൈളക്കാരുടെ ഭാഗത്തേക്ക് ആംഗ്യം കാണിച്ച് ജിബ്രീല്‍(അ) പറഞ്ഞു: അങ്ങോട്ട്. അങ്ങനെ പ്രവാചകര്‍ അവരുടെ അടുക്കലേക്ക് പുറപ്പെട്ടു. അല്ലാഹു അവിടെ മലക്കുകളെ ഇറക്കി നബിയെ സഹായിച്ചു. ബദ്റിലും മറ്റു പലയിടങ്ങളിലും ഇതുപോലുള്ള സഹായങ്ങള്‍ നബിക്കു ലഭിച്ചിരുന്നു. ചന്ദ്രന്‍ പിളര്ത്തി യതും വൃക്ഷങ്ങള്‍ തലകുനിച്ച് അഭിവാദ്യം ചെയ്തതും മേഘം തണലിട്ടതുമടക്കം മറ്റു നിരവധി അദ്ഭുത സംഭവങ്ങള്‍ നബിയില്‍ നിന്നു വെളിപ്പെട്ടിട്ടുണ്ട്. അവിടുന്ന് ഒരു അസാധാരണ വ്യക്തിത്വമായിരുന്നുവെന്ന് അവയത്രയും ലോകത്തോട് വിളിച്ചുപറഞ്ഞു കൊണ്ടിരിക്കും.

صلي الله علي محمد .صلي الله عليه وسلم

അവലംബം: 
1. ഹുജ്ജത്തുല്ലാഹി അലല്‍ ആലമീന്‍ ഫീ സയ്യിദാതി അലല്‍ മുര്സളലീന്‍ ശൈഖ് യൂസുഫുന്നബ്ഹാനി (റ) 
2. ദലാഇലുന്നുബുവ്വഇമാം ബൈഹഖി (റ).



11 March 2015

തിരിച്ചുകിട്ടിയ സംസാരശേഷി

ജ്ജതുല്‍ വദാഇന്റെ ദിവസം. നബി തങ്ങള്‍ ഒരു വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ യമാമ നിവാസിയായ ഒരാള്‍ ഒരു കുട്ടിയുമായി നബിയുടെ അടുത്തേക്ക് വന്നു പറഞ്ഞു:

‘‘നബിയേ! ഈ കുട്ടി ജനിച്ചത് മുതല്‍ ഇതുവരെ സംസാരിച്ചിട്ടില്ല. അങ്ങ് പ്രാര്‍ത്ഥിക്കണം!”

നബി കുട്ടിയെ ഒന്ന് നോക്കി.
പിന്നീട് പറഞ്ഞു: ‘‘പറയൂ മോനേ! ഞാനാരാണ്?”

കുട്ടി വ്യക്തമായി പറഞ്ഞു: ‘‘താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍.”

തിരുനബി കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു: ‘‘മോനേ! നീ സത്യം പറഞ്ഞു. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ.”

അതുവരെ സംസാരിക്കാത്ത കുട്ടി അന്നുമുതല്‍ സംസാരിക്കാന്‍ തുടങ്ങി.

صلي الله علي محمد .صلي الله عليه وسلم

10 March 2015

വഴികാണിച്ച സിംഹം

ബി  തങ്ങള്‍ മോചിപ്പിച്ച അടിമയാണ് സഫീന(റ). ഒരുനാള്‍ അദ്ദേഹം കടല്‍യാത്ര ചെയ്യവെ കപ്പല്‍ മറിഞ്ഞു. ഭാഗ്യവശാല്‍ ഒരു പലകയില്‍ അള്ളിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് ഗമിച്ചു. എത്തിയത് വിജനമായൊരു കാട്ടിലായിരുന്നു. അപ്പോഴാണ് ഒരു സിംഹം തന്റെ പിറകെ ഓടിവരുന്നത് സഫീന(റ) കണ്ടത്. സഫീന(റ) തിരിഞ്ഞുനോക്കാതെ ഓടി. പിറകെ സിംഹവും. ഇനി രക്ഷയില്ലെന്ന് മനസ്സിലാക്കിയ സഫീന(റ) ഗത്യന്തരമില്ലാതെ വിളിച്ചുപറഞ്ഞു: ‘‘സിംഹമേ! ഞാന്‍ മുഹമ്മദ് നബി ﷺ യാല്‍ മോചിപ്പിക്കപ്പെട്ട അടിമയും അവിടുത്തെ സ്വഹാബിയുമാണ്.”

കേള്‍ക്കേണ്ട താമസം പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി വാലാട്ടി സന്തോഷം പ്രകടിപ്പിച്ചു. ശേഷം എന്തോ മനസ്സിലാക്കിയിട്ടെന്നവണ്ണം അത് മുന്നോട്ട് നടന്നു. പിറകെ സഫീന(റ)വും അനുഗമിച്ചു. അങ്ങനെ ദീര്‍ഘനേരം സഞ്ചരിച്ച് സിംഹം, ജനങ്ങള്‍ സഞ്ചരിക്കുന്ന വഴി സഫീന(റ)വിന് കാണിച്ചുകൊടുത്തു. വഴിയിലെത്തിയ സഫീന(റ)വിനോട് അതിന്റെതായ ഭാഷയില്‍ നന്ദി പ്രകാശിപ്പിച്ച് സിംഹം തിരിച്ചുപോയി.

صلي الله علي محمد .صلي الله عليه وسلم

സേവനത്തിന്റെ സമ്മാനം

ബി തങ്ങളുടെ വിശ്വസ്ത സേവകനായിരുന്നു അനസ്(റ). പത്ത് വര്‍ഷമാണ് അനസ്(റ)വിന് തിരുനബിക്ക് സേവനം ചെയ്യാന്‍ ഭാഗ്യമുണ്ടായത്. ഒരിക്കല്‍ അനസ്(റ)വിന്റെ മാതാവ് തിരുനബിയെ സമീപിച്ചുകൊണ്ട് പറഞ്ഞു: ‘‘നബിയേ! എന്റെ മകന്‍ അനസിനുവേണ്ടി താങ്കള്‍ പ്രാര്‍ത്ഥിച്ചാലും.”

നബി പ്രാര്‍ത്ഥിച്ചതിങ്ങനെയായിരുന്നു:
‘‘അല്ലാഹുവേ! അനസിന് നീ സമ്പത്തും സന്താനങ്ങളും വര്‍ധിപ്പിക്കേണമേ! അവയില്‍ നീ ഐശ്വര്യം ചൊരിയേണമേ! ദീര്‍ഘായുസ്സും സ്വര്‍ഗത്തില്‍ എന്റെ സാമീപ്യവും നല്‍കേണമേ.”

നബിയുടെ ആ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടുവെന്ന് പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. അനസ്(റ)വിന്റെ തോട്ടത്തില്‍ നിന്ന് ഒരു വര്‍ഷം തന്നെ രണ്ട് തവണ വിളവ് ലഭിച്ചു. നൂറിലേറെ സന്താനങ്ങള്‍ ജനിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സുവരെ ആരോഗ്യവാനായി ജീവിക്കുകയും ചെയ്തു.

തന്റെ അവസാന കാലത്ത് മഹാനായ അനസ്(റ) ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘‘നബി പ്രാര്‍ത്ഥിച്ചതെല്ലാം ഇഹലോകത്ത് എനിക്ക് ലഭിച്ചുകഴിഞ്ഞു. ഇനി പരലോകത്ത് അവിടുത്തെ സാമീപ്യവും എനിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ! അത് മാത്രമേ ഇനി പൂര്‍ത്തിയാവാന്‍ ബാക്കിയുള്ളൂ.”

صلي الله علي محمد .صلي الله عليه وسلم

09 March 2015

ഈന്തപ്പനയുടെ സാക്ഷ്യം

രിക്കല്‍ അമീര്‍ ഗോത്രത്തിലെ ഒരു ഗ്രാമീണന്‍ നബിയുടെ തിരുസവിധത്തിലെത്തി, ഇങ്ങനെ പറഞ്ഞു: ‘‘താങ്കള്‍ പ്രവാചകനാണെന്നത് ഞാന്‍ വിശ്വസിക്കാം. പക്ഷെ എനിക്ക് അത്ഭുതകരമായ ഒരു തെളിവ് ലഭിക്കണം!”

ഉടനെ നബി  ചോദിച്ചു: ‘‘ഞാനീ ഈന്തപ്പനയുടെ ശാഖകളെ മാടി വിളിക്കാം. അത് വന്ന് സാക്ഷി പറയുകയാണെങ്കില്‍ നീ അംഗീകരിക്കുമോ?”

ഗ്രാമീണന്‍ പറഞ്ഞു: ‘‘അതെ, അംഗീകരിക്കാം!”

നബി  തങ്ങള്‍ ഈന്തപ്പനയെ മാടിവിളിച്ചു. ഉടനെ ആ ശാഖ മരത്തില്‍ നിന്ന് വേര്‍പെട്ട് തിരുനബിയുടെ മുമ്പില്‍ വന്ന് ശഹാദത്ത് ചൊല്ലി.

കണ്ടുനിന്ന ഗ്രാമീണന്‍ ഇസ്ലാംമതം സ്വീകരിച്ചു. പിന്നീട് നബിയുടെ ആജ്ഞപ്രകാരം ശാഖ ഈന്തപ്പന മരത്തിലേക്ക് തന്നെ ചെന്നുചേര്‍ന്നു.

صلي الله علي محمد .صلي الله عليه وسلم

പ്രതികാരമില്ലാതെ!

മാമബ്നു ആദാല്‍(റ) യമാമ പ്രദേശത്തെ അധിപനായിരുന്നു. അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തിയപ്പോള്‍ ഖുറൈശികള്‍ ചോദിച്ചു: ‘‘താങ്കള്‍ നമ്മുടെ മതം ഉപേക്ഷിച്ചുവല്ലേ!”

‘‘അതെ! ഞാന്‍ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഇനി നോക്കിക്കോ, നബിയുടെ അനുമതിയില്ലാതെ ഒരു മണി ധാന്യം പോലും ഞാന്‍ നിങ്ങള്‍ക്ക് അയച്ച് തരില്ല!”

അക്കാലത്ത് മക്കാ നഗരത്തിലേക്ക് യമാമയില്‍ നിന്നാണ് ധാന്യം വന്നുകൊണ്ടിരുന്നത്.

തമാമ(റ)വിന്റെ സ്വാധീനം മൂലം ഖുറൈശികള്‍ക്ക് യമാമയില്‍ നിന്ന് ധാന്യം ലഭിക്കാതായി. അവര്‍ ക്ഷാമത്തിലും കഷ്ടപ്പാടിലുമായി. ഒടുവില്‍ ഖുറൈശികള്‍ ഗത്യന്തരമില്ലാതെ നബിയെ വിവരമറിയിച്ചു.

രക്തബന്ധത്തിന്റെ പേരില്‍ തങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നബി തങ്ങള്‍ക്ക് കത്തെഴുതി. കത്ത് കിട്ടിയ നബിതങ്ങള്‍ തമാമയെ വരുത്തി. ‘ധാന്യം അയക്കുന്നത് നിര്‍ത്തേണ്ടതില്ല’ എന്ന് ഉപദേശിച്ചു. അതിന് ശേഷമാണ് മക്കക്കാര്‍ക്ക് ധാന്യം ലഭിച്ചുതുടങ്ങിയത്.

വര്‍ഷങ്ങളോളം നബി യെയും കുടുംബത്തെയും ബഹിഷ്കരിച്ചവരായിരുന്നു ഖുറൈശികള്‍. ബഹിഷ്കരണം മൂലം ഭക്ഷണം പോലും കിട്ടാതെ വലിയ പ്രയാസങ്ങള്‍ സഹിച്ചിട്ടുണ്ട് തിരുനബി. എന്നിട്ടും യാതൊരു പ്രതികാരവും കാണിക്കാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ അവരെ സഹായിക്കുവാനാണ് തിരുനബി  തയ്യാറായത്. അവിടുത്തെ സ്വഭാവം എത്ര അനുകരണീയം!

صلي الله علي محمد .صلي الله عليه وسلم

08 March 2015

ഒരു വാക്കിന് മൂന്നു ദിവസം

സ്റത്ത് അബ്ദുല്ല(റ) നബിയുടെ പഴയകാല സുഹൃത്തായിരുന്നു. മഹാനവര്‍കള്‍ പറയുന്നു: നബി  തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെടുംമുമ്പ് ഒരിക്കല്‍ ഞാന്‍ തിരുനബിയില്‍ നിന്ന് ഒരു സാധനം വിലക്ക് വാങ്ങിയിരുന്നു. വില അല്‍പം മാത്രമേ റൊക്കമായി കൊടുക്കാന്‍ സാധിച്ചുള്ളൂ.

പിന്നീട് എന്റെയടുക്കല്‍ പണം വന്നുചേര്‍ന്നു. അങ്ങനെയൊരിക്കല്‍ വഴിയില്‍വെച്ച് ഞാന്‍ നബി  തങ്ങളെ കാണാനിടയായി. ‘‘താങ്കള്‍ ഇവിടെ അല്‍പം കാത്തിരിക്കണം. ഞാന്‍ വേഗം വീട്ടില്‍ പോയി പണമെടുത്ത് വരാം!” നബി തങ്ങള്‍ സമ്മതിച്ചു.

ഞാന്‍ പണമെടുക്കാനായി വീട്ടിലേക്ക് പോയി. പക്ഷെ വീട്ടിലെത്തിയപ്പോള്‍ തിരുനബിﷺ കാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നുപോയി. മൂന്ന് ദിവസം കഴിഞ്ഞാണ് എനിക്കത് ഓര്‍മ വന്നത്.

ഉടനെ ഞാന്‍ പണം എടുത്ത് പ്രസ്തുത സ്ഥലത്തേക്കോടി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. മൂന്ന് ദിവസമായി എന്റെ വരവും കാത്ത് നബിതങ്ങള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്നെ കണ്ടയുടനെ അവിടുന്ന് പറഞ്ഞു: ‘‘മൂന്ന് ദിവസമായി ഞാന്‍ താങ്കളുടെ വരവും പ്രതീക്ഷിച്ച് ഇവിടെ കാത്തിരിക്കുന്നു.”

صلي الله علي محمد .صلي الله عليه وسلم

ഗുസ്തിവീരന്റെ പരാജയം

ഖുറൈശികളിലെ പ്രസിദ്ധ ഗുസ്തി വീരനായിരുന്നു റുക്കാന. മക്കാനഗരത്തില്‍ വെച്ച് നബി  തങ്ങള്‍ ഒരിക്കല്‍ റുക്കാനയെ കണ്ടുമുട്ടി. അല്ലാഹുവിന്റെ കല്‍പനയനുസരിച്ച് നബി  തങ്ങള്‍ അവനെയും ഇസ്ലാമിലേക്ക് ക്ഷണിച്ചു.

റുക്കാന പറഞ്ഞു: ‘‘മുഹമ്മദേ! നീ പറയുന്നത് സത്യമാണെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ ഞാന്‍ വിശ്വസിച്ചുകൊള്ളാം.”
നബി  തങ്ങള്‍ ചോദിച്ചു: ‘‘എങ്ങനെയാണ് ഞാന്‍ നിന്നെ സത്യം ബോധ്യപ്പെടുത്തേണ്ടത്?”

റുക്കാന അല്‍പം പരിഹാസത്തോടെ പറഞ്ഞു: ‘‘ഗുസ്തിയില്‍ നീ എന്നെ തോല്‍പിക്കണം. എന്നാല്‍ നീ പറയുന്നത് സത്യമാണെന്ന് ഞാനംഗീകരിക്കാം.”

ഗുസ്തിയില്‍ തന്നെ തോല്‍പിക്കാന്‍ ഒരാള്‍ക്കും സാധിക്കില്ലെന്നായിരുന്നു ഗുസ്തിവീരനായ റുക്കാനയുടെ വിശ്വാസം.

നബി  തങ്ങള്‍ പറഞ്ഞു: ‘‘ശരി! ഗുസ്തിയില്‍ ഞാന്‍ നിന്നെ തോല്‍പിക്കാം. നമുക്ക് തുടങ്ങാം.”

നബി ﷺ യും റുക്കാനയും ഗുസ്തിയാരംഭിച്ചു. പൊരിഞ്ഞ പോരാട്ടം. അവസാനം നബി  റുക്കാനയെ പരാജയപ്പെടുത്തി. ഒരു തവണയല്ല, മൂന്ന് തവണ. എന്നിട്ടും റുക്കാന വാക്ക് പാലിച്ചില്ലെന്നു മാത്രം.

صلي الله علي محمد .صلي الله عليه وسلم

07 March 2015

നിയോഗം കാരുണ്യത്തിന്

ഹ്ദ് യുദ്ധ ദിവസം. ശത്രുക്കളുടെ വെട്ടേറ്റ് തിരുനബിയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്നു. തിരുമേനിക്ക് ചുറ്റും തടിച്ചുകൂടിയ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘‘നബിയേ! അങ്ങയെ ഇത്രമാത്രം വിഷമിപ്പിച്ച ഈ ധിക്കാരികള്‍ക്കെതിരെ താങ്കള്‍ പ്രാര്‍ത്ഥിച്ചാലും. നൂഹ് നബി(അ) അങ്ങനെ ചെയ്തിട്ടുണ്ടല്ലോ!”

ഉടനെ നബി  പറഞ്ഞു: ‘‘ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കും കാരുണ്യമായാണ്. ആരെയും ശപിക്കാനോ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനോ അല്ല.” 
തുടര്‍ന്ന് നബി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘‘അല്ലാഹുവേ, വിവരമില്ലാത്ത എന്റെ സമുദായത്തിന് നീ നേര്‍വഴി കാണിക്കേണമേ!”

صلي الله علي محمد .صلي الله عليه وسلم

കൊടുക്കൂ! കുറയില്ല

രാള്‍ വന്ന് നബി  യോട് സഹായം ചോദിച്ചു. നബി  യുടെ കൈയിലാവട്ടെ അപ്പോള്‍ യാതൊന്നുമുണ്ടായിരുന്നില്ല. തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: ‘‘നിങ്ങള്‍ എന്റെ പേരില്‍ ആരോടെങ്കിലും കടം വാങ്ങിക്കൊള്ളൂ. ഞാനത് വീട്ടിക്കൊള്ളാം.”

യാചകന്‍ പോയശേഷം, സദസ്സിലുണ്ടായിരുന്ന ഉമര്‍(റ) നബി യോട് ചോദിച്ചു: ‘‘നബിയേ, അങ്ങ് അവരുടെ കാര്യത്തില്‍ ഇത്രയും കഷ്ടപ്പെടുന്നതെന്തിനാണ്. ഉള്ളത് കൊടുക്കാനല്ലേ അല്ലാഹു കല്‍പിച്ചിട്ടുള്ളൂ.”

തിരുനബിക്ക് അതിഷ്ടപ്പെട്ടില്ലെന്ന് ആ മുഖഭാവം വിളിച്ചറിയിച്ചു. ഉടനെ ഒരു അന്‍സ്വാരി യുവാവ് എഴുന്നേറ്റുനിന്ന് പറഞ്ഞു: ‘‘നബിയേ, താങ്കള്‍ കൊടുത്തുകൊണ്ടേയിരിക്കുക. അല്ലാഹു അതുകൊണ്ട് താങ്കള്‍ക്കെന്നും കുറവ് വരുത്തില്ല.” അന്‍സ്വാരി യുവാവിന്റെ വാക്കുകള്‍ കേട്ട, നബി തങ്ങളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിരിഞ്ഞു.

صلي الله علي محمد .صلي الله عليه وسلم