07 March 2015

നിയോഗം കാരുണ്യത്തിന്

ഹ്ദ് യുദ്ധ ദിവസം. ശത്രുക്കളുടെ വെട്ടേറ്റ് തിരുനബിയുടെ ശരീരത്തില്‍ നിന്ന് രക്തമൊഴുകുന്നു. തിരുമേനിക്ക് ചുറ്റും തടിച്ചുകൂടിയ സ്വഹാബികളില്‍ ചിലര്‍ പറഞ്ഞു: ‘‘നബിയേ! അങ്ങയെ ഇത്രമാത്രം വിഷമിപ്പിച്ച ഈ ധിക്കാരികള്‍ക്കെതിരെ താങ്കള്‍ പ്രാര്‍ത്ഥിച്ചാലും. നൂഹ് നബി(അ) അങ്ങനെ ചെയ്തിട്ടുണ്ടല്ലോ!”

ഉടനെ നബി  പറഞ്ഞു: ‘‘ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എല്ലാവര്‍ക്കും കാരുണ്യമായാണ്. ആരെയും ശപിക്കാനോ ശത്രുക്കള്‍ക്കെതിരെ പ്രാര്‍ത്ഥിക്കാനോ അല്ല.” 
തുടര്‍ന്ന് നബി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘‘അല്ലാഹുവേ, വിവരമില്ലാത്ത എന്റെ സമുദായത്തിന് നീ നേര്‍വഴി കാണിക്കേണമേ!”

صلي الله علي محمد .صلي الله عليه وسلم

No comments: